ലോകസിനിമയിൽ ചർച്ച ചെയ്യപ്പെട്ട മലയാള സിനിമയാണ് ദൃശ്യം. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും വലിയ ഹിറ്റായി മാറി. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ റെജി ലൂക്കോസ്.
മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതിൽ അന്നും ഇന്നും എനിക്ക് അത്ഭുതമാണെന്നും റെജി കൂട്ടിചേർത്തു.
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ദൃശ്യം മോഡൽ കൊലപാതകത്തെ പരാമർശിച്ചുകൊണ്ടാണ് വിമർശനം. രണ്ടര വർഷം മുൻപ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നു കുഴിച്ചുമൂടി. ഒരു പക്ഷെ ഈ സിനിമ ഇത്തരം കൊലപാതത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.
റെജി ലൂക്കോസിന്റെ കുറിപ്പ് വായിക്കാം
മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം. ഒരു കൊലയാളിയെ നഗ്നമായി വെള്ളപൂശുന്ന തികച്ചും നിയമ വിരുദ്ധ സന്ദേശം നൽകിയ സിനിമ .
ഈ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതിൽ അന്നും ഇന്നും എനിക്ക് അത്ഭുതമാണ്. യാദൃശ്ചികമായി കൊല നടന്നത് ഓക്കെ. പക്ഷെ കൊലയെയും കൊലപാതകിയയും സംരക്ഷിക്കുന്ന നിയമ വിരുദ്ധതയെയാണ് വിമർശിക്കുന്നത്.
കൊല്ലം ജില്ലയിൽ ദൃശ്യം ഫെയിം കൊലപാതകം പുറത്തു വന്നു. രണ്ടര വർഷം മുൻപ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നു കുഴിച്ചുമൂടി. ഒരു പക്ഷെ ഈ സിനിമ ഇത്തരം കൊലപാതത്തിന് പ്രേരിപ്പിച്ചിരിക്കാം. സിനിമ വെറും നേരമ്പോക്കാണന്നും ആരെയും അതു സ്വാധീനിക്കില്ല എന്നുമുള്ള വാദങ്ങൾ നിരർത്ഥകമാണ് . അനവധി പേരെ സിനിമ സ്വാധീനിക്കും എന്നത് പരമാർത്ഥമാണ്. സിനിമാ പ്രേരണയാൽ നടത്തിയ കൊലപാതങ്ങളും കൊള്ളകളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ ഈ അസംബ്ബന്ധ സിനിമയുടെ രണ്ടാം ഭാഗം കണ്ടിട്ടില്ല. ദൃശ്യം സിനിമ കൊലപാതകവും മറച്ചുവയ്ക്കലും ആരൊക്കെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ആർക്കറിയാം. NB: ആകാശദൂത് എന്ന സിനിമ വൻ ഹിറ്റായ നാടാണിത്. വൈരുധ്യങ്ങൾ അഘോഷിക്കുന്ന മനുഷ്യർ ഉള്ളിടത്തോളം ഇത്തരം സിനിമകൾ വിജയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക