മാസ്ക് ഇല്ലാെത അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനിലിരുന്നയാള്‍ക്ക് ജീവനക്കാരന്റെ ക്രൂര മര്‍ദനം. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ മാസ്ക് ഇല്ലാത്തതിന്റെ പേരില്‍ ജീവനക്കാരില്‍ ഒരാള്‍ വടി കൊണ്ട് തല്ലിയത്.
തുടരെയുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച തമിഴ്നാട്ടുകാരനെന്ന് സംശയിക്കുന്നയാളെ ഒാട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം ദൃശ്യങ്ങള്വച്ച് അങ്കമാലി പൊലീസ് ആളെ കുറിച്ച് അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക