കൊച്ചി: കൊല്ലപ്പെട്ട വൈഗയുടെ മൃതദേഹത്തിനായി പൊലീസ് മുട്ടാര്‍ പുഴയില്‍ തിരച്ചില്‍ നടത്തവെ സനൂ മോഹന്‍ കോയമ്പത്തൂരിലെ സിനിമാ ശാലയിലായിരുന്നെന്ന് കണ്ടെത്തല്‍. ആ രണ്ട് ദിവസവും സനു കോയമ്പത്തൂരില്‍ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റും കണ്ട് ചൂതാട്ടവും നടത്തി ഇരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. കോയമ്പത്തൂരിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം സനു മോഹനുമായി സേലത്തേക്ക് പോയി.
കഴിഞ്ഞ മാസം 22നാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്. അന്നും പിറ്റേന്നും തിയറ്ററിലെത്തി സിനിമ കണ്ടതായി സനു പൊലീസിന് മൊഴി നല്‍കിയിരുന്നു. സ്വര്‍ണവും കാറും വിറ്റ പണം ചൂതാട്ടത്തിന് ഉപയോഗിച്ചു. ബാറുകളില്‍ പോയി മദ്യപിച്ചു. മകള്‍ മരിച്ചതില്‍ സനുവിന് യാതൊ ദുഃ ഖവും ഉണ്ടായിരുന്നില്ലെന്നും പലപ്പോഴും മാനസിക വിഭ്രാന്തിയുള്ളയാളെ പോലെ ഇയാള്‍ പെരുമാറിയെന്നും പൊലീസ് പറഞ്ഞു. വാളയാര്‍ ചെക്ക് പോസ്റ്റ് മുതലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ പോയ അന്വേഷണ സംഘം സനു വിറ്റ ആഭരണങ്ങള്‍ കണ്ടെത്തി. 50,000 രൂപയ്ക്കാണ് പ്രതി തന്റെയും വൈഗയും ആഭരണങ്ങള്‍ വിറ്റത്.
50,000 രൂപയ്ക്കാണ് കാറും വിറ്റത്. കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി വെള്ളിയാഴ്ച്ച കൊച്ചിയിലെത്തിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക