അനധികൃത സ്വത്തുസമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ചോദ്യം ചെയ്യൽ കോഴിക്കോട് വിജിലൻസ് ഓഫിസിലാണ്. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ കെ. എം ഷാജി ഹാജരാക്കിയതായാണ് വിവരമുളളത്. ഇത് രണ്ടാം തവണയാണ് കേസിൽ വിജിലൻസ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം
കൂടാതെ ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലൻസിന് മുന്നിലെത്തിയപ്പോൾ രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സാവകാശം കെ.എം. ഷാജി തേടിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത നാൽപ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരിൽ നിന്ന് പിരിച്ചതെന്നായിരുന്നു വാദം. ഇതിന്റെ രേഖകൾ വീണ്ടെടുക്കാനാണ് രണ്ട് ദിവസം കൂടി സാവകാശം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക