താനെ∙ മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തിൽ നാലു രോഗികൾ
മരിച്ചു. മുംബൈയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയർ ആശുപത്രിയിൽ പുലർച്ചെ 3.40നായിരുന്നു
സംഭവം. കോവിഡ് രോഗികളാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റും 5 ആംബുലൻസുകളും സ്ഥലത്തെത്തി തീയണച്ചു. ഐസിയുവിൽ ഉണ്ടായിരുന്ന 6 പേരുൾപ്പെടെ 20 രോഗികളെ ഒഴിപ്പിച്ചു. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക