ആലപ്പുഴ : പ്രവാസിയായ ഏകമകന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് എഴുപത്തൊന്നാം വയസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി കായംകുളം രാമപുരം സ്വദേശിയായ സുധര്‍മ്മ. കൃത്രിമ ഗര്‍ഭ ധാരണത്തിന് ശേഷം ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ നടത്തിയ സിസേറിയന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.
ഒന്നരവര്‍ഷം മുമ്പ് മകന് സുജിത് മരണപ്പെട്ടതിന് പിന്നാലെയാണ് സുധര്‍മ്മക്ക് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ജനിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന സുജിത്ത് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ അടക്കം സുധര്‍മ്മയെ പിന്തിരിപ്പാക്കാന് ശ്രമിച്ചെങ്കിലും തയ്യാറായിരുന്നില്ല. മാര്‍ച്ച് 18 ന് സുധര്മ്മക്കും സുരേന്ദ്രനും കുഞ്ഞ് ജനിച്ചു.
പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും വിരമിച്ചയാളാണ് സുരേന്ദ്രന്. സുധര്‍മ്മ റിട്ട. അധ്യാപികയും..
ജനിക്കുമ്പോള്‍ 1100 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോള് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്നു വീട്ടിലേക്കയച്ചു. മകള്‍ക്ക് ശ്രീലക്ഷ്മി എന്നു പേരിടണമെന്നാണ് സുധര്‍മയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക