പൂനെ: മഹാരാഷ്ട്രയില്‍ അമ്മയുടെ മൃതദേഹത്തിന് അരികെ ഭക്ഷണം ലഭിക്കാതെ രണ്ട് ദിവസം പട്ടിണികിടന്ന് 18 മാസം പ്രായമുള്ള കുഞ്ഞ്.
കൊവിഡ് ഭയം മൂലം ആരും ഇവരുടെ വീട്ടിലേക്ക് പോയില്ല. പിന്നീട് പൊലീസെത്തി വീടിനകത്ത് കയറുകയായിരുന്നു.
ശനിയാഴ്ച ഇവര്‍ മരിച്ചു കാണുമെന്നാണ് നിഗമനം. രണ്ട് ദിവസമാണ് കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ വീടിനകത്ത് കഴിഞ്ഞത്.
കുഞ്ഞിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കുഞ്ഞിനെ പൊലീസ് സര്‍ക്കാരിന്റെ ബാല മന്ദിരത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക