ഇത്തവണ ല്‍ മുഖ്യമന്ത്രിയും മരുമകനും ഒരുമിച്ച് എത്തുമെന്ന അപൂര്വതയ്ക്കാകേരള നിയമസഭയിണ് കേരളം സാക്ഷ്യം വഹിക്കു ടി.വി. തോമസും ഭാര്യ കെ.ആര്. ഗൗരിയമ്മയും ഒരുമിച്ച് നിയമസഭയിലിരുന്നിട്ടുണ്ടെങ്കിലും അമ്മായി അച്ഛനും മരുമകനും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. ധര്‍മടത്തുനിന്ന് വന്‍ഭൂരിപക്ഷത്തിനാണ് പിണറായി വിജയിച്ചത്.
മകള്‍ വീണയുടെ ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരില്‍നിന്ന് 28,747 വോട്ടിന്റെ ചരിത്രഭൂരിപക്ഷവും നേടി. മുഖ്യമന്ത്രിയുടെ മരുമകന് എന്ന നിലയിലല്ല അദ്ദേഹത്തിന് ബേപ്പൂരില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. മരുമകനാവുന്നതിനു മുന്‍പേ റിയാസ് ഡിവൈഎഫ്ഐ.യുടെ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഎം. സംസ്ഥാന സമിതിയംഗവും.
അതേസമയം ചേട്ടനും അനിയത്തിയും ഒരുമിച്ച് തോറ്റതും അളിയനെയും അളിയനെയും പരാജയപ്പെുത്തിയും കേരളക്കരയിലെ വോട്ടര്‍മാര്‍ തന്നെ. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും സഹോദരി പത്മജാ വേണുഗോപാലും മത്സരിച്ചിരുന്നെങ്കിലും രണ്ടുപേര്‍ക്കും നിയമസഭയിലെത്താനായില്ല.
നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്നാണ് ലോക്സഭാംഗമായ മുരളി അങ്കത്തിനിറങ്ങിയത്. എന്നാല്‍, സിപിഎമ്മിലെ വി. ശിവന്‍കുട്ടിക്കും ബിജെപി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാമതായി. തൃശ്ശൂരില്‍ മത്സരിച്ച പത്മജ സിപിഐ.യിലെ പി. ബാലചന്ദ്രനോട് നേരിയ ഭൂരിപക്ഷത്തിനാണ് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക