തിരുവനന്തപുരം:തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. വികസനത്തിന് തുരങ്കംവച്ചവര്‍ക്ക് ജനം തിരിച്ചടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വികസനമുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. കേന്ദ്ര നയങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടര്‍ച്ചയെന്നും വിജയരാഘവന് ചൂണ്ടിക്കാട്ടി.
ദേശീയ തലത്തില്‍ തന്നെ ബി ജെ പിയ്ക്ക് എതിരെ രാഷ്ട്രീയ ബദല്‍ രൂപപ്പെടേണ്ടതുണ്ട്. അതിന് എല്‍ ഡി എഫ് ശക്തിപകരും. വലിയ പോരാട്ടങ്ങള്‍ രാജ്യത്ത് നടത്താന്‍ ഇന്ത്യയിലെ പൊതുജനതയ്ക്ക് എല്‍ ഡി എഫിന്റെ വിജയം ആത്മവിശ്വാസം നല്‍കും. ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചു.
യു ഡി എഫ് കടുത്ത നിരാശയിലേക്കാണ് തെന്നി വീണിരിക്കുന്നത്. വലിയ തകര്‍ച്ച യു ഡി എഫ് അഭിമുഖീകരിക്കാന്‍ പോവുകയാണ്. പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിട്ടുളള എല്ലാ കാഴ്ചപ്പാടുകളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. സി പി എമ്മും എല്‍ ഡി എഫും സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് മാസം ഏഴാം തീയതി വിജയദിനമായി ആചരിക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. തെരുവില്‍ വിജയ ആഹ്ലാദ പരിപാടികള്‍ സംഘടിപ്പിക്കില്ല. പകരം അന്നു വൈകിട്ട് ഏഴ് മണിയ്ക്ക് വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം ദീപശിഖ തെളിയിച്ച് വിജയത്തിന്റെ മധുരം പങ്കിടണം. എല്ലാവരുടേയും വീടുകളില്‍ പ്രകാശം നിറഞ്ഞ വിജയാഹ്ലാദം പങ്കുവയ്ക്കാനാണ് തീരുമാനം. കേരളത്തില്‍ ഇത് വിപുലമായി നടത്തണമെന്നാണ് അഭ്യര്‍ത്ഥനയെന്നും വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക