ധര്‍മ്മടത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ട് കിട്ടിയെന്ന് മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സിപിഎമ്മിന്‍്റെ ശക്തി കേന്ദ്രമായ ധര്‍മ്മടത്ത് മത്സരിച്ചപ്പോള്‍ 500 വോട്ടില്‍ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 1753 വോട്ട് കിട്ടിയതില്‍ വലിയ സന്തോഷം തോന്നിയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 33 പോസ്റ്റല്‍ വോട്ടുള്പ്പടെയാണ് ഇവര്‍ക്ക് 1753 വോട്ട് ലഭിച്ചത്.
വേട്ടെടുപ്പിന്റെ തലേദിവസം തനിയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിട്ടും ഇത്രയും വോട്ട് ലഭിച്ചത് സന്തോഷം നല്‍കുന്നതായി പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. ധര്‍മ്മടത്ത് മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയന് അന്‍പതിനായിരത്തിലേറെ വോട്ടിന്‍്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
എട്ടു സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സാധിച്ചത് നേട്ടമാണെന്ന് വാളയാര്‍നീതി സമരസമിതി വ്യക്തമാക്കുന്നു.വാളയാര്‍ കേസ് സി.ബി.ഐ. അന്വേഷിയ്ക്കുന്നുണ്ടെങ്കിലും നീതി കിട്ടുന്നത് വരെ സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക