ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാർച്ച് 5ബി റോക്കറ്റ് അവശിഷ്ടങ്ങൾ അടുത്ത മണിക്കൂറുകളിൽ ഭൂമിയിൽ പതിച്ചേക്കും. റോക്കറ്റ് അടുത്ത ഒന്നര മണിക്കൂറിനുള്ളിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ എവിടെയാണ് പതിക്കുക എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോക്കറ്റിന്റെ നിലവിലെ സഞ്ചാരപഥം അനുസരിച്ച് ശാന്ത സമുദ്രത്തിൽ പതിക്കാനാണ് സാധ്യതയെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
100 അടി ഉയരവും 22 ടൺ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിക്കുക. നിലവിൽ 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന റോക്കറ്റ് ഭൂമിയിലേക്ക് പതിക്കും മുൻപ് പകുതിയിലധികം ഭാഗങ്ങളും കത്തിയമരും എന്ന ചൈനയുടെ വാദം.
ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ബഹിരാകശത്തേക്ക് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
ടിയാന്‍ഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക