കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുസ്മരണം അറിയിച്ച് എഎം ആരിഫ് എംപി. പോരാട്ടത്തിന്റെ ചരിത്രജീവിതത്തിനാണ് തിരശ്ശീല വീണതെന്നും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ആരിഫ് പറഞ്ഞു.
2006ല്‍ കൃഷി മന്ത്രിയായിരുന്ന കെ. ആര്. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് ആരിഫ് നിയമസഭയിലെത്തുന്നത്. വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിര്‍വ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെയാണ് തനിക്ക് നഷ്ടമായതെന്ന് ആരിഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
സഖാവ് ഗൗരിയമ്മ വിടവാങ്ങി.സ്വാതന്ത്ര്യാനന്തര കേരളചരിത്രം ഗൗരിയമ്മയുടെ ജീവിത ചരിത്രം കൂടിയാണ്. പോരാട്ടത്തിന്റെ ആ ചരിത്ര ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്. എങ്കിലും അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിന്റെ ഓർമ്മകൾക്ക് മരണമില്ല.
വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിർവ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെത്തന്നെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. ചിലർ വിടവാങ്ങുന്ന സമയങ്ങളിലാണ് വാക്കുകൾ മരവിച്ചു പോകുന്നത് നാമറിയുന്നത്..പ്രിയസഖാവിന് അന്ത്യാഭിവാദ്യങ്ങൾലാൽസലാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക