ഇഗ്ലണ്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇപ്പോഴത്തെ രാജ്യത്തെ സാഹചര്യങ്ങളും കോവിഡ് മഹാമാരിയും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പ്രത്യേക അതിഥിയായി നരേന്ദ്രമോദിയെ ക്ഷണിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ക്ഷണം അംഗീകരിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് രോഗബാധ പരിഗണിച്ച് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
കൊവിഡ് ചികിത്സ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തു
അടുത്ത മാസം 11 മുതൽ 13 വരെ ഇംഗ്ലണ്ടിലെ കോൺവാളിലാണ് ജി-7 ഉച്ചകോടി നടക്കുന്നത്. പ്രത്യേക അതിഥിയാകാനായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ബോറിസ് ജോൻസൺ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്ക, ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക