ലോകമാകെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള കൂട്ടായ ശ്രമത്തിലാണ്. പ്രതിരോധ വാക്സിൻ വിതരണം പലരാജ്യങ്ങളിലും നടക്കുന്നുമുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ ഈ സാഹചര്യത്തിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിന് ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സഘടന വ്യക്തമാക്കുന്നത്. ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ; വിളിപ്പാടകലെ ഡോര്‍ ഡെലിവറി സംവിധാനവുമായി സപ്ലൈകോ
വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആകെ വാക്സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ ‘ആഗോള ആശങ്ക ഉയര്‍ത്തുന്ന വകഭേദം’ എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൊവിഡ് പ്രതിരോധം: ജില്ലാ ആശുപത്രിയിൽ 60 ലക്ഷം രൂപയുടെ പദ്ധതി ഒരാഴ്ചക്കകം പൂർത്തിയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക