ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ ആറ് മുതല്‍ എട്ടു ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഐസിഎംആര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
‘ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും പത്തു ശതമാനത്തില്‍ കൂടുതലാണ്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം ജില്ലകളില്‍ കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരണം’അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വലിയ ദുരന്തം തലസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നരിക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയൂ.
രാജ്യത്ത് കോവിഡ് കേസുകള്‍ പ്രതിദിനം മൂന്നു ലക്ഷത്തിലധികമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ ഓക്സിജന്‍, ചികിത്സാ സൗകര്യങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഏപ്രില്‍ 15 ന് നടന്ന നാഷണല്‍ ടാസ്ക് ഫോഴ്സ് യോഗത്തില്‍ നിര്ദേശിച്ചിരുന്നായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക