തിരുവനന്തപുരം: ആര് ബാലകൃഷ്ണപിള്ളയുടെ വില്പത്രത്തില് കെ ബി ഗണേഷ് കുമാര്‍ കൃത്രിമം കാണിച്ചുവെന്ന സഹോദരിയുടെ ആരോപണം തള്ളി സാക്ഷി പ്രഭാകരൻ നായർ രംഗത്ത്. ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് ആയിരിക്കുമ്പോഴാണ് ഒടുവിലത്തെ വില്പത്രം തയ്യാറാക്കിയതെന്നും രേഖകള്‍ എഴുതിത്തയ്യാറാക്കിയ ആളും താനും മാത്രമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭാകരന് നായര്‍ വ്യക്തമാക്കി.
കെബി ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് ഉയര്‍ത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ആര് ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിലെ സാക്ഷി പ്രഭാകരന് നായര്‍ രംഗത്തെത്തിയത്.ആര് ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെച്ചൊല്ലിയുള്ള പരാതികളുമായി ഗണേശിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ഗണേശിനെതിരെ മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗണേശിന് ആദ്യടേമിലേക്ക് പരിഗണിക്കാത്തത് എന്ന സൂചന നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍.
അതേസമയം പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ഗണേഷ് കുമാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് പറഞ്ഞത്.ആര് ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയെ കണ്ടത്. രേഖകളില്‍ ഗണേഷ് കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക