ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ ഭീതി ഒഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ചുഴലിക്കാറ്റിലും മഴയിലും കെഎസ്ഇബിയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. പ്രാഥമിക കണക്കുകളനുസരിച്ച് 53 കോടി രൂപയാണ് കെഎസ്ഇബിയ്ക്ക് നഷ്ടം. പക്ഷെ, അന്തിമ കണക്കെത്തുമ്പോൾ ഇതിനേക്കാൾ കൂടുതൽ ഉണ്ടാകാമെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്.
രണ്ടാം പിണറായി സർക്കാർ, മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം, സത്യപ്രതിജ്ഞ വ്യാഴാഴ്ച
സംസ്ഥാനത്താകെ 40, 01 ,394 കണക്ഷനുകളാണ് തകരാറിലായത്. 23,953 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കണക്ഷനും ട്രാന്‍സ്ഫോര്‍മറുകളും നശിച്ചത്.
നാരദ ഒളിക്യാമറ കേസ്; തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ള നാല് പേരുടെ ജാമ്യം റദ്ദാക്കി കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക