കോവിഡ് ബാധയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് ചികിത്സാ മാർഗ്ഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കോവിഡ് ബാധയ്ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ ആണ് അറിയിച്ചത്. തുടർന്ന് മാർഗ്ഗരേഖകളിൽ നിന്നുൾപ്പെടെ പ്ലാസ്മ തെറാപ്പി നീക്കം ചെയ്തു. പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ ക്യാംപയിനുകൾ രാജ്യത്ത് നടന്നിരുന്നു. സംവിധായകൻ എസ് എസ് രാജമൗലി ഉൾപ്പെടെ നിരവധിപേർ പ്ലാസ്മ ദാനം ചെയ്ത് മുന്നോട്ട് വരികയും ചെയ്തിരുന്നു.
നേരത്തെ, ലോകാരോഗ്യ സംഘടനയും പ്ലാസ്മ തെറാപ്പിയിൽ ആശങ്ക അറിയിച്ചിരുന്നു. ഗുരുതരമായവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ കോവിഡ് ബാധിതരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താനോ പ്ലാസ്മ തെറാപ്പി സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്. മുൻപ് തന്നെ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പല ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക