ടൗട്ടെ പ്രഭാവത്തിലുണ്ടായ കനത്തമഴയിലും കാറ്റിലും കെഎസ്ഇബിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം ഇതുവരെ 53.03 കോടിയുടെ നഷ്ടമുണ്ടായി. അന്തിമ കണക്കിൽ നഷ്ടം ഇനിയുമേറുമെന്നാണ് വിവരം.
സംസ്ഥാനത്തൊട്ടാകെ 40, 01 ,394 കണക്ഷൻ തകരാറിലായി. 23,953 വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. 6013 പോസ്റ്റ് തകർന്നു (ഹൈടെൻഷൻ പോസ്റ്റ്–-648, ലോടെൻഷൻ–-20287). 20,935 സ്ഥലത്ത് വൈദ്യുതിക്കമ്പി പൊട്ടിവീണു. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. കൊല്ലത്താണ് ഏറ്റവും കൂടുതൽ കണക്ഷനും ട്രാൻസ്ഫോർമറുകളും നശിച്ചത്. ഇവിടെ 7,40,022 കണക്ഷനും 4221 ട്രാൻസ്ഫോർമറും നശിച്ചു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 6,50,013, 3469, ആലപ്പുഴ 6,01,641, 3686, കാസർകോട് 5,51,404, 3226. ഏറ്റവും കൂടുതൽ ലോടെൻഷൻ പോസ്റ്റുകൾ തകർന്നത് തിരുവനന്തപുരത്ത്–-883. ആലപ്പുഴ 716, കൊല്ലം 667.
എറണാകുളം–-5.03, തൃശൂർ–-3.23, പാലക്കാട്–-2.39, മലപ്പുറം–-3.47 കോഴിക്കോട്–-3.17, കണ്ണൂർ–-2.03, കാസർകോട്–-2.26, വയനാട്–-57.46 ലക്ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക