കാണ്‍പുര്‍: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിനിടെ മധ്യസ്ഥനായി ഇടപെട്ടയാള്‍ അടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയ്ക്കടുത്തുള്ള പ്രേം നഗര്‍ എന്ന സ്ഥലത്താണ് നാടി ഞെട്ടിച്ച സംഭവം ഉണ്ടായത്. നവീന്‍ എന്നയാള്‍ ഭാര്യ ദീപ് മാലയെ ഒരു വടിയെടുത്ത് അടിക്കുന്നതിനിടെ, ഇവരുടെ ഇടയില്‍ അകപ്പെട്ട അയല്ക്കാരന് അര്ജുന്(24) ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ദീപ് മാലയെ രക്ഷിക്കാനായി ഇവരുടെ ഇടയ്ക്കു കയറിയ അര്‍ജുനെ നവീന്‍ പൊതിരെ തല്ലുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അര്ജുന് കുഴഞ്ഞു വീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്ബ് ഗുരുതര നിലയില്‍ അര്‍ജുനെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അര്ജുന് നല്കിയ പരാതിയില്‍ പൊലീസ് നവീനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് മാത്രമാണ് ഇയാള്‍ക്കെതിരെ ചേര്‍ത്തതെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. നവീനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ജോലി നഷ്ടമായ നവീന്‍, ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. പലപ്പോഴും ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പറയപ്പെടുന്നു. ഇവര്‍ തമ്മില്‍ പ്രശ്നം ഉണ്ടാകുമ്ബോള്‍ അയല്‍ക്കാര്‍ ഓടിയെത്തുകയും, മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക