ഇടതുമുന്നണിയുടെ തുടര്‍ഭരണമെന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച സത്യപ്രതിജ്ഞാ പന്തല്‍ കൊവിഡ് വാക്സിന് വിതരണകേന്ദ്രമാക്കി മാറ്റി. വെള്ളിയാഴ്ച രാവിലെ തന്നെ ഇവിടെ വാക്സിന് വിതരണം ആരംഭിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഈ പന്തലില്‍ നടന്നുവരുന്നത്.
നേരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷനായി തിരക്ക് വര്‍ധിക്കുന്നെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വാക്സിനേഷന് സെന്റര്‍ ആരംഭിച്ചതോടെ അതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനത്തിന് വന്‍സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക