ഭുവനേശ്വര്‍: രാജ്യം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്ബോഴും ഒറ്റ കോവിഡ് രോഗികള്‍ പോലുമില്ലാതെ ഒഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. ഗഞ്ചം ജില്ലയിലെ ധനപുര്‍ പഞ്ചായത്തിലെ കരന്‍ചാര ഗ്രാമത്തില്‍ ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.261 വീടുകളിലായി 1234 പേരാണ് ഗ്രാമത്തിലുള്ളത്.
കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ ആശ പ്രവര്‍ത്തകരും അംഗന്‍വാടി ജീവനക്കാരും വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തുപോരുന്നുണ്ട്. ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തി ഇവര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
ഗഞ്ചം കലക്ടര്‍ അടുത്തിടെ ഗ്രാമം സന്ദര്‍ശിക്കുകയും ഗ്രാമവാസികളോട് സംസാരിക്കുകയും ചെയ്തിരുന്നു. ‘ഗ്രാമവാസികള്‍ എല്ലാവരും തന്നെ കോവിഡിനെക്കുറിച്ചും അതില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ചും അറിവുള്ളവരാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിന് പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും’ -കലക്ടര്‍ പറഞ്ഞു.
ഗ്രാമവാസികള്‍ മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ ചെലവഴിക്കാനാണ് ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ അവര്‍ പുറത്തിറങ്ങാറില്ലെന്നും കലക്ടര്‍ പറഞ്ഞു. ഗ്രാമത്തിലെ യുവാക്കള്‍ ജോലി ആവശ്യത്തിനായി മുംബൈയിലേക്കും മറ്റും പോയിരുന്നു. എന്നാല്‍ അവര്‍ തിരിച്ചെത്തിയപ്പോള്‍ 14 ദിവസം നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈന് സൗകര്യം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക