ഗുവാഹത്തി: സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഹിന്ദുക്കള്‍ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്നിടത്ത് ബീഫ് കഴിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
”പശു അമ്മയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബംഗാളില്‍ നിന്നും കന്നുകാലികള്‍ വരുന്നത് തടയലാണ് ഞങ്ങളുടെ ആവശ്യം. പശു ആരാധിക്കപ്പെടുന്ന ഇടങ്ങളില്‍ ബീഫ് കഴിക്കരുത്. ആളുകള്‍ മൊത്തത്തില്‍ അവരുടെ സ്വാഭാവിക ശീലങ്ങള്‍ ഉപേക്ഷിക്കണമെന്നല്ല ഞാന്‍ പറയുന്നത്.
ഫാന്‍സി ബസാറിലും ശാന്തിപൂരിലും ഗാന്ധിബസ്തിയിലും മദീന ഹോട്ടലിന്റ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം വിഷയത്തില്‍ പ്രതിഷേധവുമായി എ.ഐ.യു.ഡി.എഫ് രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആള്‍കൂട്ടക്കൊലക്ക് വഴിതുറക്കുന്നതാണ് ബില്ലെന്ന് എ.ഐ.യു.ഡി.എഫ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക