മോദി ഭക്തനായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ കാവി വേഷം ധരിച്ച് ലക്ഷദ്വീപില്‍ അഴിഞ്ഞാടുകയാണെന്ന് സി.പി.ഐ.എം.നേതാവ് എം.വി ജയരാജന്. ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മത്സ്യബന്ധനവും വ്യാപാരവുമാണ് ലക്ഷദ്വീപിലെ പ്രധാന തൊഴില്‍. ബോട്ടുകളും മീന്‍പിടിത്ത ഉപകരണങ്ങളും ഇവ സൂക്ഷിക്കുന്ന ഷെഡുകളും അഡ്മിനിസ്ട്രേറ്റര്‍ പൊളിച്ചു നീക്കി. ക്ഷീര വ്യവസായം തകര്‍ത്തു.
അംഗന്‍വാടികള്‍ അടച്ചു പൂട്ടി. സ്കൂളില്‍ ഉച്ചക്കഞ്ഞി പദ്ധതി ഇല്ലാതാക്കി. പാചകത്തൊഴിലാളികളെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മദ്യനിരോധനം പിന്‍വലിച്ചു.ബീഫ് നിരോധിച്ചു. ചരക്ക് ഗതാഗതത്തിന് ഇതുവരെ ഉപയോഗിച്ചിരുന്ന കൊച്ചി തുറമുഖത്തെ ഒഴിവാക്കി മാംഗ്ലൂരിലേക്ക് മാറ്റി. പ്രാദേശിക ചാനലുകളും വാര്‍ത്താ പോര്‍ട്ടലുകളും നിരോധിച്ചു’. കിടപ്പാടങ്ങള്‍ ഏറ്റെടുത്ത് പാവങ്ങളെ വഴിയാധാരമാക്കുന്ന വികസനമാണ് അവിടെ നടന്നതെന്ന് എം.വി ജയരാജന് ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക