സ്വദേശിവത്കരണം തൊഴില്‍ മേഖലകളില്‍ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. രണ്ടാംഘട്ടത്തിൽ പൗരന്മാര്ക്ക് 340000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം. മാത്രമല്ല, ഉദ്യോഗാര്‍ഥികളുടെ നൈപുണ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ സ്വദേശിവത്കരണത്തിന്റെ തോതിനനുസരിച്ച് ഓരോ തൊഴില്‍ മേഖലയിലും ഉദ്യോഗാര്‍ഥികളെ സജ്ജമാക്കുകായും ചെയ്യും. 2024 ആകുമ്പോഴേക്കും രാജ്യത്ത് 340000 തൊഴിലവസരങ്ങള്‍ പൗരന്മാർക്കായി സൃഷ്ടിക്കുവാനാണ് ലക്ഷ്യം വയ്ക്കുന്നത്.
ഓരോ സ്ഥാപനത്തിലും നിയമനം നല്‍കേണ്ട സൗദി ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തിയായിരിക്കും രണ്ടാം ഘട്ടം നടപ്പിലാക്കുക. ഓരോ സ്ഥാപനത്തെയും വിവിധ വിഭാഗങ്ങളായി തിരിച്ച് നിശ്ചിത ശതമാനം സൗദികള്‍ക്ക് സംവരണം നല്കുന്ന രീതിയാണ് നിലവിലുള്ളത്. സ്വദേശികള്‍ക്കായി സംവരണം ചെയ്യപ്പെട്ട ജോലികളില്‍ സമാന സ്വഭാവമുള്ളവയെ സമന്വയിപ്പിച്ച് നിലവിലെ 85 വിഭാഗങ്ങളില്‍ നിന്ന് 32 ആക്കി കുറയ്ക്കാനും തീരുമാനമായി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കുകയും പ്രവാസികളെ ആ ജോലികളില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനു പുറമെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ നിശ്ചിത ശതമാനം ജോലികള്‍ സൗദികള്‍ക്കായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക