യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.പശ്ചിമ ബംഗാളും ഒഡീഷയിലുമുള്ള ആളുകളെയാണ് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് നിഗമനം. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങളും മൂന്ന് സംസ്ഥാനങ്ങളിലും പൂര്‍ത്തിയായി.
ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒഡീഷയിലും തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. യാസ് ചൊവ്വാഴ്ച വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഒഡീഷയിലെ ഭദ്രാക്ക് ജില്ലയിലെ ധമ്ര, ചന്ദ്ബാലി എന്നീ പ്രദേശങ്ങള്‍ക്ക് മധ്യേയാവും ചുഴലിക്കാറ്റ് കര തൊടുക. പശ്ചിമബംഗാളിൽ രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ 74,000ത്തിലധികം ഓഫീസര്‍മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക