കോവിഡ് സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് മുതൽ ജില്ലയിൽ ഹാർബറുകൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകി. പൊന്നാനി, താനൂർ ഹാർബറുകൾക്കും, പടിഞ്ഞാറേക്കര, കൂട്ടായി, തേവർ കടപ്പുറം, ചാപ്പപ്പടി ലാൻഡിങ് സെന്ററുകളിലും മാത്രമേ മത്സ്യ വിൽപ്പന അനുവദിക്കുകയുള്ളു.
യാസ് ചുഴലിക്കാറ്റ് തീരം തൊടാന്‍ സാധ്യത, അതീവ ജാഗ്രതയോടെ ബംഗാളും ഒഡീഷയും…!
കർശന നിർദേശങ്ങളോടെയാണ് ഹാർബറുകൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഒറ്റ ഇരട്ട അക്ക രജിസ്ട്രേഷനോട് കൂടിയ മത്സ്യബന്ധന യാനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം മത്സ്യബന്ധനത്തിന് അനുവദിക്കും. രാവിലെ 7 മുതൽ 2 വരെ മാത്രമേ വിൽപ്പന പാടുള്ളു. ടോക്കൺ നൽകുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ വളണ്ടിയർമാരെ നിയോഗിക്കണമെന്നും നിർദ്ദേശം നൽകി. അതേസമയം, അന്യജില്ലയിൽ നിന്നുള്ള യാനങ്ങൾക്ക് ലാന്റിംഗ് അനുമതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക