ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടികാഴ്ച നടക്കും. പ്രധാന വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇസ്രായേൽ-പലസ്തീൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നതാണ് പ്രധാനം. അതിനാൽ തന്നെ വളരെ നിർണായകമായിരിക്കും കൂടിക്കാഴ്ച. പുടിനുമായി ഇതുവരെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുള്ള നല്ല ചുവടുവെപ്പായിരിക്കുമെന്ന് ജോ ബൈഡൻ കരുതുന്നതായി നല്ല ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു, – വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ഭാര്യയാകുമോയെന്ന കമന്റിന് ഇല്ല എന്ന് ഉത്തരം; ഇത് എന്ത് ചോദ്യമെന്നും എസ്തര്
അടുത്തിടെ വ്ലാഡിമിര്‍ പുടിന് കൊലയാളിയാണെന്ന് താന്‍ കരുതുന്നുവെന്ന് ഒരു അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞതോടെ സ്ഥിതിഗതികള്‍ കൂടുതൽ വഷളായിരുന്നു. വളരെ രൂക്ഷമായ രീതിയിലാണ് ഇതിനോട് മോസ്കോ പ്രതികരിച്ചത്. തുടര്‍ന്നു പുടിന്റെ പിന്തുണയോടെ, റഷ്യ അമേരിക്കയിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ബൈഡനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ ഇറക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക