വാഷിങ്ടൻ: ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലാബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽനിന്നോ? ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി.
ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ വൈറസിന്റെ ഉദ്ഭവം എവിടെനിന്നെന്ന വിഷയത്തിൽ അന്വേഷണ ഏജൻസികൾ രണ്ടു തട്ടിലാണ്.
ചൈനയിലെ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്കുവച്ച മൃഗങ്ങളിൽനിന്നാണോ അതോ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയിൽനിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്.
അന്തിമ റിപ്പോർട്ട് എന്തുതന്നെയായാലും ചൈനയ്ക്കും യുഎസിനും അതു നിർണായകമാണ്. തങ്ങളല്ല മഹാമാരിക്കു പിന്നിലെന്ന നിലപാടാണ് ചൈനയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക