ലക്ഷദ്വീപ് ജനതയ്ക്ക് സിനിമ മേഖലയില്‍ നിന്നും ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത് നടന് പൃഥ്വിരാജാണ്. ഇതിന് പിന്നാലെ സംഘപരിവാര്‍ ആക്രമണവും പൃഥ്വിക്കെതിരെ ആരംഭിച്ചിരുന്നു.
എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിമര്‍ശനം അറിയിച്ചിരിക്കുന്നത്. ഇഷ്ക് എന്ന ചിത്രത്തിന്റെ സംവിധായകന് അനുരാജ് മനോഹറും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തി.
സൈബര്‍ ബുള്ളിയിങ്ങിന്റെ അങ്ങേതല ഒരു ദശാബ്ദത്തിന് മുന്നേ നേരിട്ട് വിജയിച്ച ആളാണ് പൃഥ്വിരാജ്. നിലപാട് പറയുമ്പോള്‍ തെണ്ടിത്തരം പറയരുത്. അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നും അനുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
സൈബര്‍ ബുള്ളിയിങ്ങിന്റെ അങ്ങേതല ഒരു ദശാബ്ദത്തിന് മുന്നേ നേരിട്ട് വിജയിച്ച ആളാണ്. ചാണകം തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കെണിയാതിരിക്കാന്‍ അതിന്റെ കൂടെ ഗോമൂത്രവും കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, നിലപാട് പറയുമ്പോള്‍ തെണ്ടിത്തരം പറയരുത്. പറഞ്ഞാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.
രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക