രാജ്യത്ത് കോവിഡ് ദുരിതത്തിന്റെ പ്രതിസന്ധിയിൽ ജനങ്ങൾ അലയുമ്പോൾ വീണ്ടും തിരിച്ചടിയുടെ ഇന്ധനവില വർധന. ഇന്നും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. ഈ മാസത്തിൽ മാത്രം ഇത് പതിനാലാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ജനദ്രോഹ നടപടിയെന്നോണമാണ് രാജ്യത്ത് ഇത്തരത്തിൽ ദിനംപ്രതി ഇന്ധനവില വർധിക്കുന്നതിന് കാണുന്നത്.
ഷോപ്പ് ഫ്രം ഹോം ഡെയ്സ് സെയിലുമായി ഫ്ലിപ്കാർട്ട്, പോക്കോ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 90 പൈസയും ഡീസല്‍ ലിറ്ററിന് 89 രൂപ 28 പൈസയുമായി. പൊതുജനം കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം വലയുമ്പോഴാണ് ഇന്ധനവില അനുദിനം കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക