ന്യൂഡല്‍ഹി: അസമില്‍ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമര്‍ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികളെ തിരയുകയാണ് പൊലീസ്.
അസമില്‍ നടന്ന ക്രൂരകൃത്യത്തിനു പിന്നിലുള്ളവരെക്കുറിച്ചോ മറ്റു വിശദാംശങ്ങളോ വ്യക്തമായിട്ടില്ല.പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.
സംഭവത്തെ തുടര്‍ന്ന് ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച കുറ്റവാളികളായ അഞ്ചുപേരുടെ ചിത്രങ്ങള്‍ അസം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലുള്ളവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ കൈമാറണമെന്നും അസം പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക