ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച യാസ് ചുഴലിക്കാറ്റ് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി . ബംഗാളില്‍ ഒരു കോടി പേരും ഒഡീഷയില്‍ ലക്ഷണക്കണക്കിന് ആളുകളും ദുരിതബാധിതരായി
ചുഴലിക്കാറ്റില്‍ ഒഡീഷയിലും ബംഗാളിലുമായി ലക്ഷക്കണക്കിനു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ബംഗാള്‍ തീരമേഖലയില്‍ നിന്ന് മാത്രം 15 ലക്ഷം പേരെയാണ് മാറ്റിപ്പാ൪പ്പിച്ചിരുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ നി൪ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പലതും നശിച്ചിട്ടുണ്ട്.
മരങ്ങള്‍ കടപുഴകിയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഗതാഗതവും വൈദ്യുതിയും പലയിടത്തും തടസ്സപ്പെട്ടു. ഒഡീഷയില്‍ അടുത്ത ആറു ദിവസം വാക്സിന് കേന്ദ്രങ്ങള്‍ പ്രവ൪ത്തിക്കില്ല.കാറ്റിന്റെ ശക്തികുറഞ്ഞ് ജാ൪ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും കര, വ്യോമ, നാവിക സേനകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക