അകാലത്തിൽ മരിച്ച കുഞ്ഞനുജത്തിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവതി ജയറാം. 25 വർഷങ്ങൾക്കു മുൻപായിരുന്നു പാർവതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്. ”നീണ്ട 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി.
എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്… അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു”, പാർവതി കുറിച്ചു.
തിരുവല്ല കവിയൂരിലെ രാമചന്ദ്രകുറുപ്പും പത്മഭായിയുമാണ് മാതാപിതാക്കൾ. ജ്യോതി എന്ന ചേച്ചിയും ദീപ്തി എന്ന ഇളയ സഹോദരിയുമാണ് അശ്വതിക്കുണ്ടായിരുന്നത്. എന്നാൽ ദീപ്തി അകാലത്തിൽ മരിക്കുകയായിരുന്നു.
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നുണ്ടെങ്കിലും അനിയത്തിയുടെ മരണത്തിന്റെ വേദനയിൽ നിന്നും ഇപ്പോഴും മുക്തമായിട്ടില്ലെന്ന് പാർവതി നേരത്തെ പറഞ്ഞിട്ടുണ്ട്.
സഹോദരി ദീപ്തിയെക്കുറിച്ച് പാർവതി പറഞ്ഞത് നേരത്തെ അഭിമുഖത്തിൽ ഇങ്ങനെ:എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവൾ, അവൾ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും.
ചിലപ്പോൾ ചില കോളേജിന്റെ വരാന്തകളിൽ ഞാൻ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, വൈകാരികമായ വേദനയോടെ പാർവതി പറയുന്നു. ഹരിഹരൻ എംടി വാസുദേവൻ നായർ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക