മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി പ്രമുഖ മലയാളി വ്യവസായികളായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഗോകുലം ഗോപാലനും. ഒരുകോടി രൂപ വീതമാണ് ഇരുവരും കഴിഞ്ഞദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും വാക്സിന് ചാലഞ്ചിന്റെയും ഭാഗമായി നിരവധിപേരാണ് ചെറുതും വലുതുമായ സംഭാവനകള്‍ സിഎംഡിആര്‍എഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്.
മറ്റ് സംഭാവനകള്‍:
ഫെഡറല്‍ ബാങ്ക് 10,000 വാക്സിന് കാരിയറുകള്‍ വാങ്ങി നല്കി. 92 ലക്ഷം രൂപ ബാങ്ക് ഇതിനായി ചെലവഴിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കുടുംബാംഗങ്ങള്‍ 4 ലക്ഷം രൂപ സമാഹരിച്ച് കൈമാറി. റാന്നി സെന്റ് തോമസ് ക്നാനായ വലിയപ്പള്ളി 5 ലക്ഷം രൂപ വിലയുള്ള പോര്‍ട്ടബിള്‍ എക്സ്റേ മെഷീന് സംഭാവന നല്കി.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് തങ്ങളുടെ ബസ് മൊബൈല്‍ വാക്സിനേഷന് ക്യാമ്പയിനിന്റെ ഭാഗമായി ആറ് മാസത്തേക്ക് വിട്ടു നല്കി. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ആജീവനാന്തം പ്രതിമാസം 2000 രൂപ നല്‍കുമെന്ന് സമ്മതപത്രം കൈമാറി.
കൊട്ടാരക്കര കില സിഎച്ച്ആര്‍ഡി ജീവനക്കാരനായ എസ് കൃഷ്ണകുമാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നതു വരെ ശമ്പളത്തില്‍ നിന്ന് 1000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചു.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സിഐടിയു തൃശൂര്‍ ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ ചെലവില്‍ ജല ശുദ്ധീകരണ പ്ലാന്റ്, പള്‍സ് ഓക്സി മീറ്റര്‍, പിപിഇ കിറ്റ് എന്നിവ നല്കി. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതിനോടൊപ്പം 30 ലക്ഷം രൂപ നല്‍കുന്നതിന്റെ ആദ്യ ഗഡുവായി പത്തുലക്ഷം രൂപ ഏല്പിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ 3 കോടി രൂപ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികദിനത്തില്‍ കമ്പനി നല്‍കാറുള്ള വാര്‍ഷിക സമ്മാനം വേണ്ടെന്നുവെച്ച് ജീവനക്കാര്‍ 1,62,00,000 രൂപ കൈമാറി.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ കേരള ഘടകം 20 ലക്ഷം രൂപ, കോഴിക്കോട് സിറ്റിയിലെ കണ്ട്രോള് റൂം, ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളിലെ 150 ഓളം പോലീസുദ്യോഗസ്ഥര്‍ തിരിച്ചു ലഭിക്കുന്ന ശമ്പളത്തിന്റെ ആദ്യ ഗഡു 15,19,534 രൂപ,
ചേര്‍ത്തല ആട്ടോ കാസ്റ്റിലെ ജീവനക്കാരുടെ വിഹിതമായി 15 ലക്ഷം രൂപ, കണ്ണൂര്‍ താലൂക്ക് ഓഫിസ് ജിവനക്കാരടെയും അതിന് കീഴില്‍ വരുന്ന വില്ലേജ് ഓഫിസ് ജിവനക്കാരുടെയും മാറ്റി വെച്ച ശമ്പളത്തിന്റെ ആദ്യ ഗഡു 13,55,071 രൂപ, പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന് 2 ലക്ഷം രൂപ, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് 10 ലക്ഷം, കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 10 ലക്ഷം രൂപ,
പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് 8,25,000.
വാഴയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതം ഉള്‍പ്പടെ 7,79,514 രൂപ, ഉഴമലയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരുടേയും, ജീവനക്കാരുടേയും വിഹിതം ഉള്‍പ്പെടെ 7,70,000 രൂപ, നദാപുരം സര്‍വ്വീസ് സഹകരണ ബാങ്ക് 7,41,018, കോറംപാടം സര്‍വ്വീസ് സഹകരണ ബാങ്ക് 7 ലക്ഷം രൂപ, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി 6,58,912 രൂപ, കൂട്ടും മുഖം സര്‍വ്വീസ് സഹകരണ ബാങ്ക് 5,37,400 രൂപ.
മാതമംഗലം സി പി നാരായണന് സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകരും ജീവനക്കാരും ആദ്യ ഗഡു 5,36,920 രൂപ, നരിക്കുനി സര്‍വ്വീസ് സഹകരണ ബാങ്ക് 5,07,283, അഴിയൂര്‍ വനിത സഹകരണ സംഘത്തിലെ ജീവനക്കാരും ബാങ്കും ചേര്‍ന്ന് 5 ലക്ഷം രൂപ, മണിമല ഗ്രാമപഞ്ചായത്ത് 5 ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക