കരിഞ്ചന്തയിൽ വിൽക്കുന്നതിനായി സൂക്ഷിച്ച് വച്ചിരുന്ന റേഷനറിയും ഗോതമ്പും പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിലാണ് കരിഞ്ചന്ത വില്പന കണ്ടെത്തിയത്. വിഴിഞ്ഞം സ്വദേശി സക്കീറിന്റെ കടമുറിയിൽ സൂക്ഷിച്ചിരുന്ന റേഷനറിയും ഗോതമ്പുമാണ് പിടികൂടിയത്. പൂവാറുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് ഇയാളുടെ കടയിൽ നിന്ന് കണ്ടെത്തിയത്.
51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കടയിൽ നിന്ന് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്. റേഷന്‍ വിതരണ കരാറെടുത്തിട്ടുള്ള കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്ന് കഠിനംകുളം പോലിസ് അറിയിച്ചു. കണ്ടെടുത്ത അരിയും ഗോതമ്പും സിവില്‍ സപ്ലൈസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക