കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നത് അണികളുടെ താൽപര്യം കണക്കിലെടുത്താണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എം.പി. ജൂണ്‍ ഒന്നിന് ശേഷം കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താൻ അധ്യക്ഷനാകുന്നതിനെ ഏതെങ്കിലും നേതാക്കൾ എതിർക്കുന്നുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരോടാണ് മറുപടി പറയേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.
പാർട്ടിയുടെ ഇപ്പോഴത്തെ നിര്‍ജ്ജീവ അവസ്ഥ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചത് ആരാണെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും എന്തായാലും താനല്ലെന്നും കെ സുധാകരൻ പറഞ്ഞു.
വി.ഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവാണ്. പുതിയ നേതൃത്വവുമായി സഹകരിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
മെറിറ്റുള്ളവരെ അംഗീകരിക്കാൻ മടി എന്തിനാണെന്ന് ചോദിച്ച കെ സുധാകരൻ ഗ്രൂപ്പ് അടിസ്ഥാനമല്ല മറിച്ച് അര്‍ഹതയാണ് മുഖ്യമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക