ബെംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍പ്രതിയായ അധോലോക കുറ്റവാളി രവിപൂജാരിയെ കോടതിയിൽ ഹാജരാക്കുന്നതിനായി ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പൂജാരിയെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു.രാത്രി 7.45 ന്റെ എയര്‍ ഏഷ്യ വിമാനത്തില്‍ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചിയില്‍ എത്തും.തുടര്‍ന്ന് രവി പൂജാരിയെ കോടതിയില്‍ ഹാജരാക്കി കേരളാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഈ മാസം 8 വരെ മാത്രമാണു പ്രതിയെ ക്രൈംബ്രാഞ്ചിനു കസ്റ്റഡിയില്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ടു രവി പൂജാരി വാര്ത്താചാനലുകളിലേക്കും കേസിലെ പരാതിക്കാരിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീനാ മരിയാ പോളിനെ നേരിട്ടും ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി രവി പൂജാരിയുടെ ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും.
ബെംഗളൂരു പരപ്പന ജയിലില്‍ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക