തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി. പി മുകുന്ദന്. കുഴല്‍പ്പണ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പി. പി. മുകുന്ദന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു മുകുന്ദന്റെ പ്രതികരണം.
കൊടകര കുഴല്‍പ്പണ കേസിന് പുറമെ ജെ.ആര്.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്കി എന്നതുള്‍പ്പെടയുള്ള പണമിടപാട് കേസുകളില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയ്ക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സമഗ്രമായ അന്വേഷണം നടത്തട്ടെ. പിണറായി സര്‍ക്കാറിന്റെ പൊലീസ് ആണല്ലോ. സ്വാഗതം ചെയ്യുന്നു. കേന്ദ്ര നേതൃത്വം ആഭ്യന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ബി.ജെ.പിയിലെ നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.
25 ലക്ഷം എന്നത് ഇപ്പോള്‍ ഒന്നര കോടിയായി. ഇനിയും ഉണ്ടെന്ന് കേള്‍ക്കുന്നു. ഒരിക്കലും ഇതിനെ ന്യായീകരിക്കുന്നില്ല. ഇത് തെറ്റാണ്. ഇതില്‍ ബിജെപിക്കാരുണ്ടെങ്കില്‍ ശരിയായ നടപടിയെടുക്കണം. ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കില്‍ ഇത് രാജ്യദ്രോഹക്കുറ്റമാണ്. കേന്ദ്രത്തിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുരേന്ദ്രനും അന്വേഷണത്തെ എതിര്‍ത്തിട്ടില്ല. സമഗ്രമായ അന്വേഷണം വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക