കഴിഞ്ഞ വര്‍ഷം ഭാഗികമായി റദ്ദാക്കിയെങ്കിലും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂര്‍ണമായും ഇല്ലാതാവുന്നത് ഇതാദ്യം. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തിക്കഴിഞ്ഞതിനാല്‍ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കഴിഞ്ഞ് ഫലം എത്തുമ്പോഴേയ്ക്ക് ബിരുദ പ്രവേശനം തുടങ്ങുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്.
കഴിഞ്ഞവര്‍ഷം ഹോം സയൻസ്, ഹിന്ദി, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ബിസിനസ് സ്റ്റഡീസ്, ബയോടെക്നോളജി, ജ്യോഗ്രഫി, സോഷ്യോളജി, മലയാളം എന്നീ പരീക്ഷകള്‍ മാത്രമാണ് റദ്ദാക്കിയത്.
പകരം ഈ പേപ്പറുകൾക്ക് സ്കൂളിൽ നടത്തിയ 3 പരീക്ഷകളുടെ മാർക്ക് നോക്കി ഗ്രേഡ് നിശ്ചയിച്ചു. സ്കൂള്‍ പരീക്ഷകള്‍ കാര്യമായി കാണാതെ അവസാനപരീക്ഷയ്ക്ക് ഉല്സാഹിച്ച് പഠിച്ച് മാര്‍ക് നേടുന്നുവരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
ജെഇഇ മെയിൻ പോലെയുള്ള പരീക്ഷകള്‍ക്ക് 75 ശതമാനം മാര്‍ക് വേണമെന്ന നിബന്ധനയുള്ളതിനാല്‍ പ്രത്യേകിച്ചും. ബിആർക് / ബി പ്ലാനിങ് പ്രവേശനത്തിനും 12ലെ മൊത്തം മാർക്ക് പരിഗണിക്കുമ്പോഴും ഊഹക്കണക്ക് ദോഷമായേക്കാം. മാത്രമല്ല., മാര്‍ക്കില്‍ തൃപ്തിയില്ലാതെ പരീക്ഷ എഴുതുന്നവര്‍ നേരത്തെ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവരെക്കാള്‍ കൂടുതല്‍ മാര്‍ക് നേടിയാല്‍ അത് തര്‍ക്കങ്ങള്‍ക്കിടയാക്കുകയും ചെയ്യാം. എംബിബിഎസ് പ്രവേശനത്തിന് ബയോളജി, ബയോടെക്നോളജി മാര്‍ക്കും പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക