അപകടത്തില്‍ മരിച്ചുവെന്ന് വഴിയാത്രക്കാര്‍ വിധിയെഴുതിയ മലയാളി മിനിലോറി ഡ്രൈവര്‍ തമിഴ്നാട് പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. നിലമ്പൂര്‍ വഴിക്കടവ് നാടുകാണി ചുരത്തിലുണ്ടായ അപകടത്തിലാണ് പാലക്കാട് കൊഴിഞ്ഞമ്പാറ സ്വദേശി അഭിലാഷ് ഗുരുതരാവസ്ഥയിലായത്.
അപകടത്തില്‍ പച്ചക്കറി ലോറിയില്‍ നിന്നു തെറിച്ചു വീണ് നിശ്ചലനായി കിടന്ന അഭിലാഷ് മരിച്ചുവെന്നാണ് ചുരം വഴിയെത്തിയവരെല്ലാം വിധിയെഴുതിയത്. ചെവിയില്‍ നിന്നും വായില്‍ നിന്നും രക്തമൊഴുകിയിരുന്നു.
മരിച്ചയാളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ട് കാത്തിരിക്കുബോഴാണ് തമിഴ്നാട് നക്സല്‍ വിരുദ്ധ സേനയിലെ സത്യമൂര്‍ത്തിയും ക്യൂ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മരക്കാരും ഈ വഴിയെത്തിയത്. നെഞ്ചിലമര്‍ത്തിയും കൃത്രിമ ശ്വാസം നല്‍കിയും പ്രഥമ ശുശ്രൂഷ നല്‍കിയതോടെ അഭിലാഷ് പതിയെ തിരിച്ചു വന്നു. ജീവിതത്തിലേക്ക്.പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഭിലാഷ് അപകടനില തരണം ചെയ്തു. കോവിഡ് ഭീതിയില്‍ അപകടത്തില്‍പ്പെടുന്നവരുടെ അടുത്തു ചെല്ലാന്‍ പോലും ആളുകള്‍ മടിക്കുന്ന കാലത്താണ് പൊലീസിന്റെ ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക