പാട്ന: ബിഹാറിൽ അനുവാദമില്ലാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ച ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. ചൗഹാരി പോലീസ് സ്റ്റേഷന് കീഴിലുള്ളു ബദെപുര ഗ്രാമത്തിലെ ചോറ്റ് ലാൽ സഹാനി (50) ആണ് മരിച്ചത്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തിൽ ദിനേശ് സഹാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനായ ദീപക് സഹാനിയും കേസിൽ പ്രതിയാണെന്നും ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ചോട്ടെ ലാൽ സഹാനി ഗ്രാമത്തിന് സമീപത്തെ ഒരു കുളത്തിൽ നിന്നും മീൻ പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വീട്ടിലേക്ക് വരുന്നതിനിടെ ദാഹിച്ച ഛോട്ടേലാൽ ദിനേശ് സഹാനിയുടെ കുടത്തിൽനിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. ഇത് കണ്ട ദിനേശ് സഹാനിയും മകനും ഛോട്ടേലാലിനെ ചോദ്യംചെയ്യുകയും വടി അടിക്കുകയുമായിരുന്നു. സമീപവാസികളാണ് ഛോട്ടേലാലിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക