ഇന്ന് ജൂൺ 7, ലോക ഭക്ഷ്യസുരക്ഷാദിനം. ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാനും അതെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂണ്‍ ഏഴ് ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്നത്. ‘ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം ഇന്ന്’ എന്നതാണ് ഇക്കുറി ഭക്ഷ്യ സുരക്ഷാദിനത്തിന്റെ മുദ്രാവാക്യം. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനവും ഉപഭോഗവും ജനജീവിതത്തില്‍ വളരെ അത്യവശ്യമാണ്.
മോശം ഭക്ഷണം കഴിക്കുന്നതിനെ തുടര്‍ന്ന് അസുഖബാധിതരാകുന്നവർ പ്രതിവർഷം 4,20,000 ആളുകളാണ്. ബാക്ടീരിയ, വൈറസ്, പാരസൈറ്റ് മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍. ശുചിത്വമാണ് ഭക്ഷണകാര്യങ്ങളില്‍ പ്രധാനം. അടുക്കളയും, അടുക്കളയിലെ ഉപകരണങ്ങളും, പാത്രങ്ങളുമെല്ലാം വൃത്തിയാക്കി വയ്ക്കുക.
പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികള്‍- പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. പാകം ചെയ്യാത്ത മത്സ്യ-മാംസാഹാരങ്ങള്‍ പലപ്പോഴും രോഗാണുക്കളെ പരത്തിയേക്കാം. അതിനാല്‍ മാംസം, മുട്ട, മത്സ്യം, സീ ഫുഡ് എന്നിങ്ങനെ ഉള്ളവയെല്ലാം പാകം ചെയ്യാതെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യാത്ത ആഹാരങ്ങളിലൂടെയും രോഗാണുക്കള്‍ ശരീരത്തിലേക്കെത്താം. നിസാരമായത് മുതല്‍ ഗൗരവമുള്ള ഭക്ഷ്യവിഷബാധ വരെ നേരാംവണ്ണം പാകം ചെയ്യാത്ത ഭക്ഷണം ഉണ്ടാക്കാം. ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ് സൂക്ഷിക്കാനുള്ളതാണെങ്കില്‍ രണ്ട് മണിക്കൂറിനകം തന്നെ ഫ്രിഡ്ജിലേക്കോ ഫ്രീസറിലേക്കോ മാറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക