വിവാഹദിവസം മദ്യപിച്ച് ബോധമില്ലാതെ വരനും സുഹൃത്തുക്കളും. വിവാഹം വേണ്ടെന്ന് വച്ച് വധു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലേക്ക് എത്തിയതിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി നൃത്തം ചെയ്യാന്‍ വരന് ആവശ്യപ്പെട്ടതാണു 22 കാരിയായ വധുവിനെ ചൊടിപ്പിച്ചത്. പിന്നീട് വിവാഹത്തില്‍ നിന്ന് വധു പിന്മാറി.
ശേഷം വരനെയും ബന്ധുക്കളേയും വധുവിന്റെ വീട്ടുകാര്‍ തടഞ്ഞുവെച്ചു. വിവാഹ സമ്മാനമായി നല്കിയ പണവും ആഭരണവും മറ്റ് സമ്മാനങ്ങളും തിരികെ നല്കാന് വരന്റെ വീട്ടുകാര്‍ തയ്യാറാവാതെ വന്നതാണ് ഇതിനു കാരണം.
വരന്റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രയാഗ് രാജിലെ പ്രതാപ്ഗഡ് നഗരത്തിലെ തിക്രിയിലാണ് സംഭവം. രവീന്ദ്ര പട്ടേല്‍ എന്നയാളുമായി ആയിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
മണ്ഡപത്തിലും മറ്റുമായി വരനും സുഹൃത്തുക്കളും നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് ബലപ്രയോഗത്തിലൂടെ കയ്യില്‍ പിടിച്ച് വലിക്കുകയും ചെയ്തു. സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയുടെ നിയന്ത്രണം വിടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യില്ലെന്ന് വധു രവീന്ദ്ര പട്ടേലിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക