കോവിഡ് വാക്സിനായി സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന തുക നിശ്ചയിച്ച് കേന്ദ്ര സർക്കാർ. 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുവാൻ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്സിന് 1410 രൂപയും സ്പുട്നിക് 5 വാക്സിന് 1145 രൂപയുമാണ് രാജ്യത്തുള്ള സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്നത്.
സംസ്ഥാനത്തെ ജയിലുകളിൽ കൂടുതൽ ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
കോവിഡ് വാക്സിന്റെ വില നിയന്ത്രിക്കുന്നതിനും വാക്സിൻ വിതരണം വഹാത്തിലാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. നിർദേശത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തുക ഈടാക്കിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അമിത തുക ഈടാക്കുന്നുണ്ടോ എന്നറിയാൻ നിരന്തരം നിരീക്ഷണം ഏർപ്പെടുത്തണമെന്നും കേന്ദ്രം അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക