രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ ശക്തിപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനങ്ങൾ. ഇപ്പോഴിതാ കോവിഡ് വാക്സിനേഷൻ നൽകുന്നവരുടെ മുൻഗണന പട്ടികയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. ഇത് പ്രകാരം 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കൊപ്പം ഇവർക്കും വാക്സിൻ നൽകും.
സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് വാക്സിന് ഈടാക്കാവുന്ന തുക നിശ്ചയിച്ച് കേന്ദ്ര സർക്കാർ
മുൻഗണന പട്ടികയിൽ ഇവരെ ഉൾപ്പെടുത്തുമ്പോൾ ഈ വിഭാഗത്തിൽ 20 ലക്ഷത്തോളം അമ്മമാരാണുള്ളത്. കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ അവർക്കൊപ്പം അവരുടെ അമ്മമാരും ആശുപത്രികളിൽ കഴിയണമെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതിനാലാണ് വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഇവരെയും ഉൾപ്പെടുത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം കുട്ടികളെ ചികിത്സിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മൂന്നാം തരംഗത്തിനെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും സംസ്ഥാനം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക