2003-ലെ കോവളം കൊട്ടാരം സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായ രാധേഷ് കുമാറിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി. ബി.ജെ.പി വാക്താവ് എസ് സുരേഷിനൊപ്പമാണ് താരം ധനേഷ് കുമാറിന്റെ വീട്ടിലെത്തിയത്. പുതിയ സര്‍ജിക്കല്‍ ബെഡുമായിട്ടാണ് സുരേഷ് ഗോപി സഹപ്രവര്‍ത്തകരുടെ പ്രിയ കുട്ടനെ കാണാനെത്തിയത്. എസ് സുരേഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രാധേഷ് കുമാര്‍.. എന്ന കുട്ടന്
2003-ലെ കോവളം കൊട്ടാരം സമരത്തില്‍ അന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സുരേന്ദ്രനും സംസ്ഥാന സെക്രട്ടറിയായിരുന്ന എനിക്കുമൊപ്പം കൊടിയ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി ആശുപത്രിയിലും ജയിലിലുമായി അടക്കപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരുവന്…ആ മര്‍ദ്ദനത്തിന്റെ ക്ഷതമായിരിക്കാം ഞരമ്ബുകളെ ബാധിക്കുകയും അരക്കു താഴെ തളര്‍ന്ന അവസ്ഥയിലാക്കുകയും ചെയ്തത്. , കഴിഞ്ഞ ആറുവര്‍ഷമായി ഈ കിടക്കയിലാണ് രാധേഷ്.
ശ്രീ. സുരേഷ് ഗോപി MP വീട്ടിലെത്തി.. പുതിയ സര്‍ജിക്കല്‍ ബെഡും , സഹപ്രവര്ത്തകന് സാന്ത്വനവുമായി.. രാധേഷിന്റെ കാര്യം പറഞ്ഞ മാത്രയില്‍ തന്നെ എനിക്കയാളെ കാണണം എന്ന് പറഞ്ഞ് സുരേഷ് ഗോപി വരുകയായിരുന്നു. BJP വെങ്ങാനുര്വാര്ഡ് പ്രസിഡന്റ് . വിഴിഞ്ഞം ഏര്യാ പ്രസിഡന്റ്, കര്‍ഷകമോര്‍ച്ച കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ച കുട്ടന് ഇന്നും കര്‍മ്മനിരതനാണ്.. സോഷ്യല്‍ മീഡിയ, കാള്‍ സെന്റര്‍ പ്രവര്ത്തനംങ്ങളിലാണ് താല്പര്യം. ഏറ്റവും കഷ്ടത നിറഞ്ഞ ജീവിത സാഹചര്യത്തിലും പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സഹപ്രവര്‍ത്തകന്റെ സാമിപ്യം പോലും ഞങ്ങളെപ്പോലുള്ള ആയിരങ്ങള്‍ക്ക് പ്രചോദനമാണ്. ഞങ്ങളോടൊപ്പം ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ പ്രിയ സഹോദരന് ഉടന്‍ കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കാം. BJP കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ് മോഹനന് സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക