മിന്നൽമുരളി തിയറ്ററിൽ തന്നെ കാണണമെന്ന് സംവിധായകൻ ബേസിൽ ജോസഫ്. ടിവിയിലോ മൊബൈലിലോ റിലീസ് ചെയ്ത് കാണുന്നത് ചിന്തിക്കാൻ കഴിയില്ലെന്നും സംവിധയകാൻ പറഞ്ഞു. ഒരു പ്രമുഖ ഓൺലൈൻ സംഘടിപ്പിച്ച ‘വെള്ളിയാഴ്ചകളേ വീണ്ടും വരുമോ?’ എന്ന ക്ലബ്ബ്ഹൗസ് കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു വരെ നിർമാതാവിനോട് സംസാരിക്കുമ്പോൾ തിയറ്ററിൽ തന്നെ ചിത്രം ഇറക്കാം എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്. സൂപ്പർഹീറോ വിഭാഗത്തിൽപെടുന്ന സിനിമയാണ് മിന്നൽമുരളി. അതിന്റെ ഭൂരിഭാഗം ഓഡിയൻസും കുട്ടികളായിരിക്കും. അങ്ങനെയുള്ള ഓഡിയൻസ് ഈ ചിത്രം ടിവിയിലോ മൊബൈലിലോ കണ്ടാൽ എങ്ങനെയിരിക്കും എന്ന ആശങ്ക .
മഹേഷേട്ടൻ (മഹേഷ് നാരായണൻ) ആ ഒരു ഇമോഷനൽ ഘട്ടം കഴിഞ്ഞിരിക്കുന്നു. മാലിക് എന്ന തന്റെ വലിയ സിനിമ ഒടിടിയിൽ റിലീസ് ആകുന്നുവെന്നത് റിയാലിറ്റിയായി അദ്ദേഹം അംഗീകരിച്ചു. ഞാനും ഇപ്പോൾ ആ ഘട്ടത്തിലൂടെയാണ് കടന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രം തിയറ്ററിൽ ഇറങ്ങിയില്ലെങ്കിൽ എന്തുസംഭവിക്കും, നമ്മൾ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകുമോ? നിരവധി ടെക്നിഷ്യൻസ് ജോലിയെടുത്തതാണ്. അങ്ങനെയുള്ള സിനിമ മൊബൈലിലൂടെ റിലീസ് ആകുക ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. അടുക്കളയിലും മറ്റും പണിയെടുക്കുമ്പോൾ ആളുകൾ സമയംപോക്കിനു കാണുന്ന സിനിമയായി ഇത് മാറരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക