രാജ്യത്ത് ഈ മാസം 15 മുതൽ ‘സ്പുട്നിക് വി’ വാക്സിൻ ലഭ്യമാകും. റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനാണ് ‘സ്പുട്നിക് വി’. ഇന്ത്യയിൽ വാക്സിൻ ക്ഷാമം നിലനിൽക്കുന്ന അവസരത്തിലാണ് രാജ്യത്ത് സ്പുട്നിക് വി വാക്സിൻ എത്തുന്നത്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉൾപ്പെടെയായിരിക്കും വാക്സിന്റെ വില നിശ്ചയിക്കുന്നത്. ഇത് പ്രകാരം സ്വകാര്യ ആശുപത്രികളിലെ വാക്സിന്റെ പരമാവധി വില 1145 രൂപയായിരിക്കും.
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ബഹ്റൈന്‍
ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ നിന്നായിരിക്കും വാക്സിൻ ലഭ്യമാകുക. രാജ്യത്ത് ഇതുവരെ ആകെയുള്ള ജനസംഖ്യയുടെ മൂന്ന് ശതമാനത്തിനു മാത്രമേ വാക്സിൻ നൽകാൻ സാധിച്ചിട്ടുള്ളു എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സ്പുട്നിക് വി വാക്സിൻ കൂടി എത്തുന്നത്. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ 3303 പേർ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക