പ്രയാഗ്രാജ്: തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനോട് പറയണമെന്ന് ആവശ്യപ്പെട്ട് വിചിത്ര ഹര്‍ജിയുമായി യുവതിയും കാമുകനും അലഹബാദ് ഹൈക്കോടതിയില്‍.
ഹര്‍ജി അനാവശ്യമെന്ന് വിലയിരുത്തിയ കോടതി യുവതിയ്ക്കും കാമുകനും കയ്യോടെ 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു
അലിഗഢ് സ്വദേശിയായ ഗീതയും ലിവ് ഇന്‍ പങ്കാളിയുമാണ് ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്. തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിനും കുടിംബാംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഇത്തരമൊരു ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കൗശല്‍ ജയേന്ദ്ര താക്കര്‍, ദിനേഷ് പഥക് എന്നിവര്‍ പറഞ്ഞു.
ഇഷ്ടത്തോടെ ജീവിക്കാന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്മാര്ക്കു സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം നിയമങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഹിന്ദു വിവാഹ നിയമത്തിനു വിരുദ്ധമായ ആവശ്യമാണ് ഹര്‍ജിയില്‍ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക